പഴയന്നൂർ: ചേലക്കര പഞ്ചായത്തിലെ തോന്നൂർക്കര ഭാഗങ്ങളിൽ കാട്ടാന ഇറങ്ങി തെങ്ങ്, കവുങ്ങ്, വാഴ, കൊക്കോ തുടങ്ങിയ കൃഷികൾ വൻതോതിൽ നശിപ്പിച്ചു. വന്യജീവി ആക്രമണങ്ങളിൽ കാർഷിക മേഖലയ്ക്ക് വൻ നഷ്ടമുണ്ടാകുമ്പോഴും സർക്കാരിൽ നിന്നോ ഫോറസ്റ്റ് വകുപ്പിൽ നിന്നോ കൃത്യമായ നഷ്ടപരിഹാരമോ ആനുകൂല്യങ്ങളോ ലഭിക്കുന്നില്ലെന്ന് പ്രദേശവാസിയായ ബാബു തോമസ് പറഞ്ഞു .
ജനപ്രതിനിധികളും ഫോറസ്റ്റ് ഉദ്യോഗസ്ഥരും സ്ഥലം സന്ദർശിക്കുകയും വാഗ്ദാനങ്ങൾ നൽകുകയും ചെയ്യുമെങ്കിലും പിന്നീട് യാതൊരു നടപടിയും ഉണ്ടാകാറില്ലെന്ന് പ്രദേശവാസികളും പറയുന്നു.
സോളാർ, കമ്പിവേലികൾ ഉൾപ്പടെ സ്വന്തം ചെലവിൽ സ്ഥാപിച്ചാലും ആനകൾ അവ തകർത്തുകളയുകയാണ്. ബാങ്ക് ലോണും കടവും വാങ്ങിയാണ് പലരും കൃഷി ചെയ്യുന്നത്. കൃഷി നശിക്കുന്നതോ ടെ കർഷകർ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാവുന്നു.